ഇളംപമ്പ

കൊച്ചിന്‍ അഡ്വന്‍ഞ്ചര്‍ ഫൗണ്‍ടേഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പമ്പക്കടുത്തുള്ള പ്ലാപ്പള്ളിയില്‍ നടക്കുന്ന ട്രെക്കിംഗ് ക്യാമ്പ്‌ അറ്റന്‍ഡ് ചെയ്യാനായി ചെന്നയില്‍ നിന്ന് 24/01/2013 വ്യാഴാഴ്ച, വൈകുന്നേരം 5 മണിടെ മാംഗ്ലൂര്‍ ട്രെയിനിനു കയറി. പാലക്കാട് രാത്രി 1:30 ന് എത്തിച്ചേര്‍ന്ന ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കുറെ നേരം ഇരുന്നു, പിന്നെ കുളിച്ചു. ചെങ്ങന്നൂര്‍ക്ക് ടികെറ്റ് എടുത്തു. 3:45 ന് ട്രിവാന്‍ഡ്രം-ചെന്നൈ മെയില് വന്നപ്പോള്‍ അതില്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. ഒരു കിളവന്‍ TTR വന്നു, അയാള്‍ക്ക് ജെനറല്‍ സെക്കന്റ് ക്ലാസ് ടിക്കറ്റ് എടുത്ത എന്നെ സ്ലീപ്പറില്‍ കണ്ടത് ഒട്ടും തന്നെ പിടിച്ചില്ല. എന്നോട് ചൂടായി, അപ്പൊ ഞാന്‍ അടുത്ത സ്ലീപര്‍ കംപാര്‍ട്ടുമെന്റിലേക്ക് നീങ്ങി. അവിടത്തെ TTR ഭയങ്കര സമാധാന പ്രിയനായിരുന്നു. അങ്ങിനെ ഏറണാംകുളം, തിരുവല്ല ഒക്കെ കഴിഞ്ഞു ഞാന്‍ ചെങ്ങന്നൂര്‍ എത്തി. അവിടന്ന് ബസില്‍ റാന്നി വഴി വടശ്ശേരിക്കര എത്തി. കാലത്ത് 10 മണിക്ക് ബേസ് ക്യാമ്പിലെത്തേണ്ട ഞാന്‍ അപ്പോഴും ലക്ഷ്യ്തിലെത്തിയിട്ടുണ്ടായിരുന്നില്ല. അവസാനം കാര്‍ വിളിച്ചു ക്യാമ്പ് നടക്കുന്ന പ്ലാപ്പള്ളിലേക്ക് വെച്ചു പിടിച്ചു. അങ്ങിനെ ഉച്ചക്കൊരു ഒന്നരയോടെ അവിടെയെത്തിച്ചേര്‍ന്നു. അപ്പോഴാണ് അറിയുന്നത് ബേസ് ക്യാമ്പ് അപ്പര്‍ മൂളിയാര്‍ ഡാം ഒക്കെ കഴിഞ്ഞു ഗവിക്ക് പോകുന്ന റൂട്ടിലുള്ള ഒരു സ്ഥലത്താണെന്ന്. ലഗേജ്ജോക്കെ കെട്ടിമുറുക്കി ജീപിലും കാറിലുമൊക്കെയായി എല്ലാവരും അങ്ങോട്ട് പുറപ്പെട്ടു.
1
കൊച്ചാണ്ടി ചെക്പോസ്റ്റ്

വഴിയില്‍ കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ ഒന്ന് നിറുത്തി, അവിടന്ന് പെര്‍മിഷനൊക്കെ വാങ്ങിയാണ് പുറപ്പെട്ടത്. 21 പേരും 3 ഗൈഡുമാരും ആകെ 24 പേര്‍. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞു കുറച്ചു പോയപ്പോള്‍ മൂളിയാര്‍ ഡാം ആയി, അവിടെയും പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്. അപ്പര്‍ മൂളിയാര്‍ ഡാമും കഴിഞ്ഞു ഗവിക്കുപോകുന്ന റൂട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. വഴിയിലൊരിക്കല്‍ ഞങ്ങള്‍ക്ക് ഗവി റൂട്ടിലോടുന്ന KSRTC ബസിനു സൈഡ്‌ കൊടുക്കേണ്ടതായി വന്നു. വഴിയില്‍ നിറയെ ഈറ്റ ഒടിച്ചിട്ടിരിക്കുന്നത് കാണാം, വണ്ടിയുടെ ടയര്‍ കേറിയിറങ്ങിയ ആനപ്പിണ്ടങ്ങളും.
2 penstok3
ഗവി എത്തുന്നതിനു മുന്‍പേ ഞങ്ങളുടെ വണ്ടി വലത്തോട്ടുള്ള ഒരു ചെറിയ റോഡിലേക്ക് കയറി, എന്നിട്ട് ഒരു 3 kms ഉള്ളിലേക്ക് പോയി, ഒരു ഏര്‍ത്ത് ഡാമിന്റെ കരക്ക് കൊണ്ട് പോയി നിര്‍ത്തി. അവിടെയാണ് രാത്രി ക്യാമ്പ് ചെയ്യാന്‍ പോകുന്നത്. എല്ലാവരും അവരവരുടേതായ ജോലികള്‍ തുടങ്ങി. ഞാനൊക്കെ വിറകും, ക്യാമ്പ് ഫയറിനുള്ള തടികള്‍ ശേഖരിക്കാനും മറ്റും കാട്ടിലേക്കിറങ്ങി. മറ്റു ചിലര്‍ അടുപ്പ് കൂട്ടി, പാചകം തുടങ്ങി, വേറെ ചിലര്‍ റെന്ടടിച്ചു ശരിയാക്കി.
camp siteIMG_2629അങ്ങിനെ വൈകുന്നേരത്തെ കുളി കഴിഞ്ഞു, ആഹാരവും കഴിഞ്ഞു. ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നു ആദ്യം എല്ലാവരും സ്വയം പരിചയപ്പെടുത്തി. ക്യാമ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു നൗഷാദ് ഒരു ചെറിയ സംഭാഷണം നടത്തി. രാത്രി ഒരു ചെറിയ നൈറ്റ് ട്രെക്കിങ്ങും ഉണ്ടായിരുന്നു, ഏകദേശം 2 kms മാത്രം. പിന്നെ കിടന്നുറങ്ങി, എന്റെ വൈല്ഡ് ക്രാഫ്റ്റിന്റെ സ്ലീപിംഗ് ബാഗിലായിരുന്നു ഉറക്കം. കുറച്ചു വലിപ്പക്കൂടുതലുന്ടെങ്കിലും സ്ലീപിംഗ് ബാഗ് വളരെ നല്ലയിനമായിരുന്നു, കൂടാതെ ഞാന്‍ ആദ്യായാണ് സ്ലീപിംഗ് ബാഗിലൊക്കെ കിടന്നുറങ്ങുന്നത്, പക്ഷെ അതിന്റെ വിഷമതകളൊന്നുമില്ലാതെ സുഖകരമായി കിടന്നുറങ്ങി, തലേ ദിവസം ട്രെയിനില്‍ ഉറങ്ങാന്‍ പറ്റാത്തതിന്റെ ക്ഷീണവുമുണ്ടായിരുന്നു. അടുത്ത ദിവസം കാലത്ത് 6 മണിക്ക് ശേഷമാണ് ഉണര്‍ന്നത്, 8:15 ഓടെ ട്രെക്കിംഗ് ആരംഭിക്കാനായിരുന്നു പ്ലാന്‍, അതിനു മുന്പ് ഞങ്ങള്‍ അവിടെ ദേശീയ പതാക ഉയര്‍ത്തി, അതായത് അന്ന് ജനുവരി 26, റിപ്പബ്ലിക് ഡേ ആയിരുന്നു.
IMG_2670IMG_268121 ആള്‍ക്കാരെ 4 ടീം ആക്കി പിരിച്ചിട്ടുണ്ട്. ഞാനും, ഷിയാസും, ശരത്തും, ടോണിയും ഏറ്റവും പിന്നില്‍ നടക്കുന്ന ടീമിലായിരുന്നു.മൂന്നു ഗൈഡുമാമാരിലൊരാളും ഞങ്ങളുടെ ടീമില്‍ച്ചേര്‍ന്നു. കാട്ടിലേക്ക് കയറി കുറെ ദൂരം വെള്ളം ഒലിക്കുന്ന അരുവിയിലൂടെയായിരുന്നു യാത്ര, കാല്‍ വെള്ളത്തില്‍ വെക്കാന്‍ വയ്യ അത്രയ്ക്ക് തണുപ്പ്.
IMG_2699IMG_2705വഴി നീളെ ആനപ്പിണ്ടങ്ങള്‍, അവിടെയും ഇവിടെയുമായി പുലിയുടെതെന്നു തോന്നുന്ന കാഷ്ടങ്ങള്‍, പിന്നെ കാട്ടിയുടെ(കാട്ടുപോത്തിന്റെ) ഫ്രഷ് കാല്‍പ്പാടുകള്‍. ഇതെല്ലാം കണ്ടും ആസ്വദിച്ചും ഞങ്ങള്‍ മുന്നോട്ടു നടന്നു. ഒരു സ്ഥലത്തെത്തിയപ്പോള്‍ നല്ല ചൂടുള്ള ആനപ്പിണ്ടം കണ്ടു, ഞാന്‍ അതിന്റെ ഒന്ന് രണ്ടു ഫോട്ടോസ് ഒക്കെ എടുത്തു.
IMG_2724മുന്നിലുള്ള ടീംസ് ഒക്കെ മുന്നോട്ടു പോയിരിക്കുന്നു, പെട്ടെന്ന് ഞങ്ങളുടെ ടീമിലെ ഷിയാസ് എന്നെ വിളിച്ചു, “ആന എന്ന് പറഞ്ഞു”, ഞാന്‍ പോയിനോക്കിയപ്പോള്‍ ഒരു 25 അടി അകലത്തില്‍ ആന നില്ക്കുന്നു പക്ഷേ, കാഴ്ച വ്യക്തമല്ല. അടിക്കാടും മരങ്ങളും കൊണ്ട് അവ്യക്തം.ആന അനങ്ങാതെ പമ്മി നില്‍ക്കുകയാണ്, 2 എണ്ണം ഉണ്ടെന്നു തീര്‍ച്ച, മൂന്നെണ്ണം ഉണ്ടോ എന്നൊരു സംശയവും ഉണ്ട് !!. ഒരു പ്രാവശ്യം ചെറുതായി ചെവി ഒന്നനക്കിയോ എന്നെനിക്കൊരു സംശയം. അതിനിടക്ക് ഞങ്ങളുടെ മുന്പിലത്തെ ടീമിലെ ചിലര്‍ ഞങ്ങള്‍ ആനയെ കണ്ട വിവരമറിഞ്ഞ്, അടുത്തേക്ക് വന്നു. അതില്‍ പാലക്കാടുകാരന്‍ പ്രശാന്ത്, ക്യാമറ ഒക്കെ ആയി ഒരു നാലഞ്ചടി മുന്നോട്ടു വെച്ചെങ്കിലും പെട്ടെന്ന് പിന്നോട്ട് വന്നു. എന്താ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍, “ആന ഒന്ന് അനങ്ങി” എന്നാണു മൂപ്പര്‍ മറുപടി പറഞ്ഞത്. ഞങ്ങളുടെ ഗൈഡ് ഒരു കയ്യില്‍ ഗുണ്ടും മറ്റേ കയ്യില്‍ ലൈറ്ററും റെഡിയായി പിടിച്ചിരിക്കുകയായിരുന്നു, ആന അടുത്തേക്ക് വന്നാല്‍ എറിയാനായിട്ടു. പിന്നെ അധികനേരം അവിടെ നില്ക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു. ഇടയ്ക്കു അവിടെയും ഇവിടെയുമൊക്കെ ഇരുന്നും, കിടന്നും കുറച്ചു വിശ്രമമൊക്കെ എടുത്തു.
IMG_2767IMG_2737വിശാലമായ ഒരു കണ്ടത്തിലേക്കാണ് പിന്നെ പോയത്. എല്ലാ മൃഗങ്ങളും വരുന്ന ഇടമാണത്രെ, ഞങ്ങള്‍ക്ക് ഒന്നിനെയും കാണാന്‍ തരായില്യ, കുറെ കാല്‍പ്പാടുകള്‍ മാത്രം കണ്ടു സംതൃപ്തിയടഞ്ഞു. ഞങ്ങളുടെ ഗൈഡ് ചേട്ടന്‍ പറഞ്ഞു, “ഇവിടെ ഒരു ഏറുമാടം തയ്യാറാക്കി തരാമെന്നും, അതിലിരുന്നാല്‍ ഈ കണ്ടത്തില്‍ വരുന്ന എല്ലാ മൃഗങ്ങളെയും കണ്‍കുളിര്‍ക്കെ കാണാമെന്നും”. ഇവിടത്തെ മൃഗങ്ങള്‍ വളരെ ഭാഗ്യവാന്മാരും, ഭാഗ്യവതികളുമാണ്; എന്തെന്നാല്‍ ഇഷ്ടംപോലെ തീറ്റ, വെള്ളം, നല്ല ആവാസ വ്യവസ്ഥ വേറെന്തു വേണം !! ഓരോ ആനയുടെയും കാല്‍പ്പാടുകള്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും, നമ്മുടെ നാട്ടാനയുടെ രണ്ടിരട്ടി വരും !!.
IMG_2756
IMG_2751
ഇളംപമ്പ

ഒരു 12 മണിയോടെ ഇളംപമ്പയില്‍ എത്തിച്ചേര്‍ന്നു. അവിടെ ചെറുതായി ഒന്ന് കുളിച്ചു, പിന്നെ ഭക്ഷണം കഴിച്ചു. കുറച്ചു നേരം റസ്റ്റ് എടുത്തു, പിന്നെ യാത്ര തിരിച്ചു. ഇരുട്ടായിക്കഴിഞ്ഞാല്‍, ആനകളുടെ ഇടയിലൂടെ വേണ്ടിവരും നടക്കല്‍ അതിനാല്‍ എത്രയും പെട്ടെന്ന് വനത്തിനു പുറത്തെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരിച്ചു വരുമ്പോള്‍ വീണ്ടും ആനയെ കണ്ടു, അതും മുന്പ് കണ്ടതിനേക്കാള്‍ അടുത്ത്. ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അവിടെ നിന്നും താഴെയായി ഒരു 15 അടി അകലത്തില്‍, അരുവിക്കരയില്‍ നില്‍ക്കുകയാണവന്‍. ഒറ്റയാനായിരുന്നു,കുളിയൊക്കെ കഴിഞ്ഞു ഇത്തിരി മയക്കതിലാണെന്നു തോന്നുന്നു. ആസനം ഞങ്ങള്‍ക്കഭിമുഖമാക്കിയാണ് അവന്റെ നില്പ്, കുളി കഴിഞ്ഞതിനാലാകാം നല്ല കറുപ്പ് നിറം, പിന്‍ കാലുകള്‍ പിന്നോട്ട് ചായ്ച്ചു വെച്ചാണ് നില്ക്കുന്നത്, അതിനാലാണ് മൂപ്പര്‍ ചെറിയ മയക്കത്തിലാണെന്നു ഞങ്ങള്‍ക്ക് തോന്നിയത്. വരുന്ന വഴിക്ക് കുറച്ചകലെയായി വീണ്ടും ഒരു ആന കൂടി ദര്‍ശനം നല്കി. പിന്നെ കണ്ടത് ഒരു കാട്ടു പൂവന്‍ കോഴിയെ, എന്തൊരു സൈസ് ആയിരുന്നെന്നോ അത്. ഞാന്‍ പലപ്പോഴും കണ്ടിട്ട് കാട്ടു കോഴിയെ പക്ഷെ ഇതുപോലോരെണ്ണത്തിനെ എവിടെയും കണ്ടിട്ടില്ല.
IMG_2777
അങ്ങിനെ 4 മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. സൂര്യാസ്തമയത്തോടെ ഫ്ലാഗ് ഒക്കെ അഴിച്ച ശേഷം കാറുകളിലും ജീപ്പുകളിലുമായി യാത്ര തിരിച്ചു. പോകുന്ന വഴിക്ക് ഒരു മോഴയാനയെ വഴിയില്‍ കണ്ടു, അവന്‍ ഞങ്ങളെ കണ്ടു പേടിച്ചു റോഡരുകില്‍ നിന്ന് ചിന്നം വിളിച്ചു കൊണ്ട് കുറെ വട്ടം കറങ്ങി. ആ റൂട്ടിലൂടെയുള്ള ലാസ്റ്റ് ബസും പൊയിക്കഴിഞ്ഞാല്‍ റോഡ് മുഴുവന്‍ ആനകള്‍ ആയിരിക്കുമത്രേ, മേലെ കാട്ടില്‍ നിന്നും റോഡ് ക്രോസ് ചെയ്തു ആനകള്‍ മുഴുവന്‍ താഴേക്ക് വരുമത്രേ. രാത്രി ഒരു മണിക്ക് ശേഷം ഞങ്ങളെല്ലാവരും ഏറണാംകുളത്തെത്തി. പിന്നെ എപ്പോഴെങ്കിലും വീണ്ടും ഇത് പോലുള്ള യാത്രകളില്‍ കണ്ടുമുട്ടാമെന്നു പറഞ്ഞുകൊണ്ട്, എല്ലാരോടും വിട ചൊല്ലി.ഞാന്‍ അടുത്ത തൃശൂര്‍ ട്രെയിനില്‍ കേറി, എന്റെ വീട്ടീക്കു തിരിച്ചു

സൈലന്റ് വാലി, നെല്ലിയാമ്പതി

കഴിഞ്ഞ സെപ്റ്റംബറില്‍ ഓഫീസ്മേറ്റ്സിന്റെ കൂടെ വയനാട് പോയതിനുശേഷം ഇപ്പോഴാണ് വീണ്ടും അവരുടെ കൂട്ടി ഒരു ട്രിപ്പിനു സാഹചര്യം ഒത്തുവന്നത്. പതിവുപോലെ വൈകുന്നേരം 5 മണിയുടെ മംഗലാപുരം ട്രെയിനിനു ചെന്നയില്‍ നിന്ന് ഞങ്ങള്‍ കയറി. ഒരു ശനിയാഴ്ച്ച പുലര്‍ച്ചെ 1:30 നു ഞങ്ങള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. മണ്ണാര്‍ക്കാട് പോയി റൂം എടുക്കാനായിരുന്നു പ്ലാന്‍. ടാക്സി സ്റ്റാന്റില്‍ ആകെ അംബാസ്സിഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ 7 പേരും അതിന്‍ കയറി മണ്ണാര്‍ക്കാട്ടെക്ക് തിരിച്ചു, 3 മണിക്ക് മണ്ണാര്‍ക്കാട്ടെത്തി 3 ഡബിള്‍ റൂം എടുത്തു, പിന്നെ ചെറുതായി ഒന്നുറങ്ങി. കാലത്ത് എല്ലാരും ആറ് മണിക്ക് തന്നെ ആനക്കട്ടിക്കു പോകുന്ന ബസില്‍ കയറി. ഏകദേശം 7:10 ഓടെ മുക്കാലിയില്‍ ഇറങ്ങി. ഇകോ ടൂറിസത്തിന്റെ ഓഫീസ്‌ 8 മണിക്കേ തുറക്കൂ എന്നറിഞ്ഞു. ചായയും പലഹാരവും കഴിക്കാമെന്ന് വച്ചപ്പോള്‍ കടകളൊന്നും തുറന്നിട്ടില്ല, തുറന്ന കടകളിലൊക്കെ എല്ലാം ആയി വരുന്നതേയുള്ളൂ. 10 മിനിറ്റു വെയിറ്റ് ചെയ്തപ്പോള്‍ അപ്പവും, പഴയ മുട്ടക്കറിയും കിട്ടി. അങ്ങിനെ ഞങ്ങള്‍ ഇകോ ടൂറിസത്തിന്റെ ഓഫീസിലെത്തി, അവിടെ ബാംഗ്ലൂരില്‍ നിന്ന് വന്ന ഒരു ടീമിനെ കണ്ടു. പക്ഷെ അവര്‍ മുന്‍കൂടി ബുക്ക്‌ ചെയ്തിട്ടൊന്നുമില്ലത്രേ, ഞാന്‍ വെബ്‌സൈറ്റില്‍ കണ്ട നമ്പറില്‍ വിളിച്ചു മുന്‍പെതന്നെ ബുക്ക്‌ ചെയ്തിരുന്നു.aa2
അവിടത്തെ പാക്കെജുകളെപ്പറ്റി പറയുകയാണെങ്കില്‍, 800 രൂപ കൊടുത്താല്‍ ജീപ്പില്‍ അവര്‍ മുക്കാലിയില്‍ നിന്ന് സൈലന്റ് വാലി വരെ കൊണ്ട് പോയി കൊണ്ട് വരും, അവിടെ പോയി വാച് ടവറും, കുന്തി പുഴയിലെ തൂക്കു പാലവും ഒക്കെ സന്ദര്‍ശിച്ചു മടങ്ങാം. പിന്നെ സൈലെന്റ് വാലിയുടെ ബഫര്‍സോണുകളിലൂടെ 2 ട്രെക്കിംഗ് ട്രയല്‍സ്, 1.കരുവാറ വെള്ളച്ചാട്ടം 2. കീരിപ്പാറ, ആളൊന്നിനു 100 രൂപയാണ് ഫീസ്. ഞങ്ങള്‍ തിരഞ്ഞെടുത്തത് കരുവാറ ട്രയലായിരുന്നു, പക്ഷെ ഒരക്കിടി പറ്റി, ഞാന്‍ വിചാരിച്ചിരുന്നത് ട്രെക്കിംഗ് ആരംഭിക്കുനത് സൈലെന്റ് വാലിയില്‍ നിന്നാണ് എന്നായിരുന്നു, പക്ഷെ ട്രെക്കിംഗ് മുക്കാലിയില്‍ നിന്ന് തന്നെ ആരംഭിച്ചു. ഒരു 3 kms ടാറിട്ട റോഡിലൂടെയാണ്‌ നടത്തം, പിന്നെ ഒരു 2 kms കാട്ടിലൂടെയും. നടന്നു നടന്നു ഞങ്ങള്‍ വെള്ളച്ചാട്ടതിന്റെയവിടെയെത്തി. വെള്ളത്തിലിറങ്ങരുതെന്നാണ് ട്രെക്കിങ്ങിനു വരുന്നവര്ക്കുള്ള കല്പ്പന, പക്ഷെ ഇത്ര സുന്ദരമായ സ്ഥലത്ത് വന്നിട്ട് വെള്ളത്തിലിറങ്ങാതിരിക്കുന്നതെങ്ങിനെയാ!!. ഗൈഡിന്റെ അര്‍ധസമ്മതത്തോടെ ഞങ്ങള്‍ വെള്ളത്തിലിറങ്ങി. അധിക നേരമൊന്നും നീരാടാന്‍ ഗൈഡ് അണ്ണന്‍ അനുവദിച്ചില്ല, ആകെ 3 മണിക്കൂറാണത്രേ ഈ ട്രയലിനനുവദിച്ച സമയം. ഞങ്ങള്‍ക്കാനെങ്കില്‍ കുറച്ചു കൂടി ട്രെക്ക് ചെയ്‌താല്‍ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷെ വേറെ അടുത്ത് നല്ല ട്രയല്‍സ് ഒന്നും ഇല്ലെന്നാണ് ഗൈഡ് പറഞ്ഞത്, ഞങ്ങള്‍ തിരിച്ചു വരുന്ന വഴിയില്‍ കുറെ ആനപ്പിണ്ടങ്ങള്‍ ഒക്കെ കണ്ടു, ആനകളെ ഒന്നും കണ്ടില്ല താനും!!
a3a4a9
തിരിച്ചു മുക്കാലിയില്‍ എത്തി അടുത്ത ബസിനു മണ്ണാര്‍ക്കാട്ടെക്കു തിരിച്ചു. അവിടെപ്പോയി ഊണും കഴിഞ്ഞു നേരെ പാലക്കാട്ടേക്ക് പോയി. പോകുന്ന വഴിക്ക് കല്ലടിക്കോടന്‍ മലനിരകളും, കാഞ്ഞിരപ്പുഴഡാമുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ സമയപരിമിതി മൂലം ഇറങ്ങാന്‍ കഴിഞ്ഞില്ല. പാലക്കാട് എത്തി, കോട്ട മൈതാനത്തുള്ള ടിപ്പുവിന്റെ കോട്ടയില്‍ ഒന്ന് കറങ്ങി.
b1b2
അതിനു ശേഷം നേരെ KSTRC ബസ്സ്റ്റാന്‍ഡില്‍ പോയി, അവിടന്ന് 4:45 – 5 മണിയോട് കൂടി നെല്ലിയാമ്പതിയിലേക്കുള്ള ബസ് കിട്ടി. വഴിയില്‍ പോത്തുണ്ടി ഡാം കണ്ടു, ബസിലായിരുന്നതിനാല്‍ ഇറങ്ങാന്‍ പറ്റില്ല. അങ്ങിനെ ഹെയര്‍പിന്‍ വളവുകളും ചുരവുമൊക്കെ കയറി രാത്രി 7:30 ഓടു കൂടി പുലയന്പാറ എത്തി. പുലയന്‍ പാറ അതായിരുന്നു ഞങ്ങളുടെ സ്റ്റോപ്പ്‌, ബസ് സ്റ്റൊപിനടുത്തുള്ള ജോബിയുടെ ITL ഡോര്‍മിറ്ററിയിലാണ് ഞങ്ങളുടെ താമസം ശരിയാക്കിയിരുന്നത്. രാത്രിഭക്ഷണമായ ചപ്പാത്തിയും, ചിക്കന്‍ കറിയും, മിക്സഡ്‌ കുറുമയും എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. വളരെയേറെ ക്ഷീണിതരായതിനാല്‍ നേരത്തെ തന്നെ ഉറങ്ങാന്‍ കിടന്നു.
ok3അടുത്ത ദിവസം രാവിലെ ഞാനും പഴനിയപ്പനും സജിത്തും കൂടി അടുത്തുള്ള ചന്ദ്രമല ടീ-എസ്റ്റെസ്റ്റില്‍ മോണിംഗ് വാക്കിനു പോയി. ഞങ്ങള്‍ അവിടെ ഒരു നല്ല വ്യൂ പോയിന്റ്‌ കണ്ടു, പക്ഷെ അങ്ങോട്ട്‌ പോകുന്ന വഴിക്ക് ഒരു ശുനകനും ഒരു ശുനകിയും. അതിനെ കണ്ടപ്പോള്‍ തന്നെ എന്റെകൂടെ വന്ന രണ്ടു സുഹൃത്തുക്കള്‍ അവിടെനിന്നു. ശുനകന്‍ ചെറുതായി വാലാട്ടുന്നുണ്ടായിരുന്നു, ശുനകി വേറെ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നെ ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ ഒരു മൂന്നടി മുന്നോട്ടു വെച്ചു, പെട്ടെന്ന് ആ ശുനകി എന്റെ മുന്നിലേക്ക്‌ ഓടി വന്നു. ഞാന്‍ അനങ്ങിയില്ല, അത് വന്നിട്ട് എന്റെ പിന്കാലിലെ തുടയുടെ ഭാഗത്ത്‌ കടിച്ചു,നല്ല ഇറച്ചിയുള്ള സ്ഥലം നോക്കിയാണ് ലവള്‍ കടിച്ചത്, പക്ഷെ എന്റെ ഭാഗ്യത്തിന് ലവള്‍ക്ക് എന്റെ ട്രാക്ക് സ്യൂട്ട് കീറാനെ കഴിഞ്ഞുള്ളു. കടിച്ച ശേഷം അത് വീണ്ടും വന്ന സ്ഥലത്തേക്കുതന്നെ ഓടിപ്പോയി, ഞാന്‍ പതുക്കെ തിരിച്ചു പോന്നു. ശുനകന്‍ വാലാട്ടുന്നത് കണ്ടിട്ടാണ് ഞാന്‍ മുന്നോട്ടു പോയത്, പക്ഷെ ശുനകിയുടെ ആക്രമണം അപ്രതിക്ഷിതമായിരുന്നു. അവിടെ ആനയും പുലിയുമൊക്കെ വരാറുണ്ടത്രെ എന്നാണു കേട്ട് കേള്‍വി, പക്ഷെ ഞങ്ങള്‍ ഒന്നിനെയും കണ്ടില്ല, തിരിച്ചു വന്നു കുളിച്ചു റെഡിയായി.
3000 രൂപയ്ക്കു ഒരു ജീപ്പ് വാടകക്കെടുത്തു, അവിടെയുള്ള ടൂറിസ്റ്റ് സ്പോട്ട് ഒക്കെ കൊണ്ടുപോയി കാണിച്ചു തരാമെന്ന വ്യവസ്ഥയില്‍. അങ്ങിനെ ആദ്യ സ്ഥലം കാണാനായി 8:15 ഓടെ ഓഫ്‌ റോഡ്‌ ജീപ്പ് യാത്ര ആരംഭിച്ചു.ചെക്ക്‌ പോസ്റ്റില്‍ ഫീസടച്ച് കാട്ടിനുള്ളിലേക്ക്‌ കേറി. മൃഗങ്ങളെയൊന്നും കണ്ടില്ല വഴിയിലൊന്നും. നേരെ പോയി നിര്‍ത്തിയത് ഒരു കൊക്കയുടെ കരയില്‍. എല്ലാവരും കുറെ പടങ്ങള്‍ ഒക്കെ എടുത്തു, കാലുതെറ്റിയാല്‍ താഴെ പോയി പീസായിപീസായി എടുക്കേണ്ടി വരും.
n2n310 മിനിറ്റ് അവിടെ നിന്ന ശേഷം പിന്നെയും ഞങ്ങള്‍ യാത്ര തുടങ്ങി. പോകുന്ന വഴിക്ക് പൊളിഞ്ഞ ഫോറെസ്റ്റ് വക കെട്ടിടങ്ങള്‍, വയര്‍ലെസ് സ്റ്റേഷന്‍ ഒക്കെ കണ്ടു. “ഭ്രമരം” സിനിമ ഷൂട്ട്‌ ചെയ്ത കാരശൂരി എന്ന സ്ഥലത്തേക്കാണ്‌ അടുത്തതായി പോയത്.വഴിനീളെ ഉരുളന്‍ കല്ലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. വണ്ടിയില്‍ കോയമ്പത്തൂര്‍ റേഡിയോ FM പാടിക്കൊണ്ടേയിരുന്നു.
n5n4
കാരശൂരി, അതി മനോഹരമായ സ്ഥലമാണ്, അവിടെ അടുത്ത് ഒരു റിസോര്‍ട്ടും ഉണ്ടെന്നു ഞങ്ങളുടെ ജീപ്പ് ഡ്രൈവര്‍ പറഞ്ഞു ഒരു ദിവസത്തേക്ക് വാടക 5000 ക. ആണത്രേ, താല്‍പര്യമുണ്ടെങ്കില്‍ ഡ്രൈവര്‍ ചേട്ടന്‍ ബുക്ക് ചെയ്തു തരാമെന്നു പറഞ്ഞു. റിസോര്‍ട്ടിനടുത്തു തന്നെ ഒരു ട്രെക്കിംഗ് ട്രയലുമുണ്ടത്രേ!. ഒരു 20 മിനുട്ട് ചിലവഴിച്ച ശേഷം പ്രാതല്‍ കഴിക്കാനായി ഞങ്ങള്‍ തിരിച്ചു ഡോര്‍മിറ്ററിയിലേക്ക് തിരിച്ചു.
പിന്നെ പോയത് പോബ്സിന്റെ ഫാമിനുള്ളില്‍ക്കൂടി “സീതാര്‍കുണ്ട്” വ്യൂ പോയിന്റിലേക്ക്. പ്രകൃതി അതിന്റെ സര്‍വ്വ സൌന്ദര്യവും വാരിവിതറിയ അതിമനോഹരമായ പ്രദേശമാണിതു. താഴേക്കു നോക്കിയാല്‍ അഗാധതയില്‍ കൊക്കകള്‍ കാണാം, കൊക്കയോട് ചേര്‍ന്ന വഴിയിലൂടെ ഞങ്ങള്‍ കുറച്ചു ദൂരം നടന്നു, ടൂറിസ്റ്റുകളായി വേറെ ഭാഷക്കാരെയൊന്നും കണ്ടില്ല, ഭാഗ്യം അല്ലെങ്കില്‍ കൊക്കയില്‍ വീണു കുറെ പേര് മരിച്ചേനെ:).
n8n9
n10 കാരപ്പാറ വെള്ളച്ചാട്ടത്തിലേക്കാണ് പിന്നെ പോയത്, പോകുന്ന വഴിയില്‍ റോഡിനിരുവശവും തേയിലത്തോട്ടങ്ങളാണ്.
ok1ok2 വേനല്‍ക്കാലമായതിനാല്‍ അവിടെ വെള്ളം കുറവായിരുന്നു, അതിനാല്‍ അരുവിയില്‍ ഇറങ്ങി കുളിക്കുകയും, നീന്തുമൊക്കെയും ചെയ്തു. വീണ്ടും ഊണ് കഴിക്കാനായി ഡോര്‍മിറ്ററിയിലേക്ക്. അവസാനമായി പോയത് മാട്ടുമലയിലേക്ക്.
z01z02
ഡോര്‍മിറ്ററിയില്‍ നിന്നും ഏകദേശം അര മണിക്കൂര്‍ യാത്ര ഉണ്ട്. മാട്ടുമലയില്‍ കാട്ടുപോത്തിന്റെ (കാട്ടിയുടെ) ചാണകം അവിടവിടെയായി കുറെ കണ്ടു, പഴകിയ ആനപ്പിണ്ടങ്ങള്‍ അവരും ഇവിടത്തെ സന്ദര്‍ശകരാണെന്നു ഞങളെ അറിയിച്ചു. മലമുകളില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ പറമ്പിക്കുളം ഏരിയ ഒക്കെ കാണാം, വേനല്‍ക്കാലമായതിനാല്‍ ആകെ വരണ്ടുണങ്ങിക്കിടക്കുകയാണ് പറമ്പിക്കുളം. പിന്നെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി.
z03zyzxതിരിച്ചു പുലയന്‍ പാറ വന്നു, വരുന്ന വഴിക്ക് ടയറൊന്നു പഞ്ചറായി.
zz പിന്നെ എല്ലാവരും പര്‍ച്ചേസിങ്ങിനു കേറി, പര്‍ച്ചേസിംഗ് എല്ലാം കഴിഞ്ഞു ITL ഡോര്‍മിറ്ററിയിലെ ജോബിച്ചേട്ടനോടും ജീപ്പ് ഡ്രൈവരോടും നന്ദി പറഞ്ഞു ഞങ്ങള്‍ 5:30 ന്റെ പാലക്കാട്‌ ബസിനു കയറി.


ജീപ്പ് ഡ്രൈവര്‍ : 94461 53729
ITL ജോബി : 94468 18961
KSRTC പാലക്കാട് ഡിപ്പോ: 04912 520098

നെല്ലിയാമ്പതിയില്‍ BSNL ന് മാത്രമേ സെല്‍ ഫോണില്‍ സിഗ്നല്‍ ലഭ്യമാകൂ. KSRTC പാലക്കാട് ഡിപ്പോയില്‍ വിളിച്ചു ചോദിച്ചാല്‍ ബസിന്റെ സമയ വിവരങ്ങള്‍ അറിയാന്‍ കഴിയും. വൈകുന്നേരം ചെക്ക് പോസ്റ്റ്‌ അടച്ചു കഴിഞ്ഞാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശിക്കാന്‍ നിബന്ധനകളുണ്ട്.

മഹാബലിപുരം

ഞാന്‍ കഴിഞ്ഞ 2 വര്ഷമായി ചെന്നയില്‍ ആണ് ജോലി ചെയ്യുന്നത്. കൊച്ചിന്‍ അഡ്‌വെന്‍ചര്‍ ഫൗണ്ടഷന്റെ സ്ഥാപകനായ നൗഷാദും കൂട്ടരും ചെന്നൈ ട്രെക്കിംഗ് ക്ലബിന്റെ ബൂട്ട് ക്യാമ്പ് (സെമിനാര്) അറ്റന്‍ഡ് ചെയ്യാന്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരു ശനിയാഴ്ച രാവിലെ 11 മണിക്ക് അവര്‍ ചെന്നയില്‍ എത്തി, കൂട്ടത്തില്‍ പലരും ആദ്യമായാണ് ചെന്നൈ കാണുന്നതത്രേ. പീറ്റര്‍ വാന്‍ ഗൈറ്റിന്റെ ക്ലാസ്സ്‌ ഞങ്ങള്ക്ക് അത്ര ഉപകാര പ്രദമായില്ല, എന്താന്ന് വെച്ചാല്‍ മാപ്പും,കോമ്പസ്സും, GPS ഉപയോഗിക്കുന്നതിനെ പറ്റിയായിരുന്നു ക്ലാസ്. അതായത് തമിഴ്നാട്ടിലും, ആന്ധ്രയിലുമായി നിറയെ കാടുകള്‍ ഉണ്ട്, അവിടെ പോകാന്‍ പ്രത്യേകിച്ച് അനുവാദം ഒന്നും ആരും എടുക്കാറില്ല, അതിനാല്‍ മാപ്പും GPS ഉം ഒക്കെ വെച്ച് ഇഷ്ടംപോലെ ട്രെക്കിംഗ് നടത്താം, പക്ഷെ നമ്മുടെ കേരളത്തില്‍ അനുവാദമില്ലാതെ കാടിന്റെ നാലയലത്ത്‌ പോലും പോകാനാകില്ലല്ലോ. അത് മാത്രമല്ല, ഫോറസ്റ്റര്‍മാര്‍ നിര്‍ദ്ദെശിക്കുന്ന വഴികളിലൂടെ വാച്ചര്‍ അല്ലെങ്കില്‍ ഗൈഡിന്റെ സഹായത്തോടെ മാത്രമേ പോകാന്‍ പാടുള്ളൂ. പെര്‍മിഷന്റെ കാര്യം എടുക്കുകയാണെങ്കില്‍, ഏകദേശം ഒരു മാസം DFO  യുടെയോ,  റേന്‍ചോഫീസറുടെയോ ഒക്കെ പിന്നാലെ നടക്കണം, എന്നാലും അനുവാദം കിട്ടുമെന്നുറപ്പൊന്നുമില്ല.  IMG_6698 അങ്ങിനെ ശനിയാഴ്ച അവസാനിച്ചു, അടുത്ത നാള്‍ ഞങ്ങള്‍ ചെന്നൈ നഗരത്തിനു 60 kms അകലെയുള്ള യുനെസ്കൊയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ മഹാബലിപുരം പോകാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ കൂട്ടുകാരെ വിളിച്ചു ചോദിച്ചു, “എങ്ങിനെ മഹാബലിപുരം പോകാമെന്ന്?”. ഒരാള് പറഞ്ഞു 50 രൂപയുടെ ഒരു ഡെയിലി ബസ് പാസ്‌ എടുത്താല്‍, അതുപയോഗിച്ചു ചെന്നൈയും മഹാബലിപുരവും പോയി വരാമെന്ന്. അങ്ങിനെ ഞായറാഴ്ച കാലത്ത് ഞങ്ങള്‍ എല്ലാവരും നേരത്തെ എഴുന്നേറ്റുകുളിച്ചു (റൂമില്‍ വെള്ളം വരുന്നത് 6 നും 7 നും ഇടയ്ക്കു മാത്രം, അപ്പൊ കുളിച്ചില്ലെങ്കില്‍ പിന്നെ കുളിക്കാനൊന്നും വെള്ളം കിട്ടീന്നുവരില്ല). ഞങ്ങള്‍ എന്റെ താമസസ്ഥലമായ ക്രോംപേട്ടില്‍ നിന്നാണ് യാത്ര തിരിച്ചത്. നേരെ താംമ്പരം ബസ് സ്റ്റാന്‍ഡില്‍ പോയി മഹാബലിപുരം (മാമലാപുരം)ബസില്‍ കയറി. ഒന്നര മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ മഹാബലിപുരമെത്തിച്ചേര്‍ന്നു. ഒരു കാലിച്ചായ അടിച്ചുകൊണ്ട് ഞങ്ങളുടെ സൈറ്റ് സീയിങ്ങ് ആരംഭിച്ചു. 1
ആദ്യമായി ഒരു പോയത് കൊതുപണിക്കാരുടെ പണിസ്ഥലത്തേക്ക്, മെഷിനുകളുപയോഗിച്ചുള്ള അവരുടെ നിര്മ്മാണ രീതികള്‍ ഒക്കെ നോക്കി നിന്ന് കുറച്ചു നേരം. IMG_3691അവിടെ നിന്ന് ഞങ്ങള്‍ പോയത് ഷോര്‍ ടെമ്പിളിലേക്കാണ്, കടല്തീരത്തുള്ള കരിങ്കല്ല് കൊണ്ടുള്ള ക്ഷേത്രം. കല്ലുകള്‍ക്ക് വളരെയേറെ പഴക്കം തോന്നുന്നുണ്ട്, സുനാമിയിലും വലിയ കേടുപാടൊന്നും സംഭവിച്ചിട്ടില്ല. IMG_3751ഒരു ശ്രീ കോവിലിനുള്ളില്‍ ഗ്രാനൈറ്റിലുള്ള ഒരു പൊട്ടിയ ശില കണ്ടു, കണ്ടിട്ട് ശിവലിംഗം പോലെയുണ്ട്. എന്നാല്‍ നമ്മള്ക്ക് കണ്ടു പരിചയുമുള്ള ശിവലിംഗം മാതിരിയുമല്ല അത്.അപൂര്‍വമായി മാത്രം കാണുന്ന ജലശയന രൂപത്തിലുള്ള വിഷ്ണു വിഗ്രഹവും അവിടെ കണ്ടു. കടലിലെ വെള്ളത്തിന്‌ നല്ല നീല നിറമായിരുന്നു, ചിലര്‍ അതില്‍ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. കടപ്പുറത്ത് നല്ല വെയിലായിരുന്നു, അവിടെ മൊത്തം കടകളും,യന്ത്ര ഊഞ്ഞാലുകളും, കുതിരകളും, ആള്ക്കാരും ആകെ ഒരു പൂരപ്പറമ്പ് മാതിരി. IMG_3763
പിന്നെ പോയത് അര്ജുനാസ് പെനന്‍സ് കാണാന്‍. തപസു ചെയ്യുന്ന അര്‍ജുനനു മുന്നില്‍ പരമശിവനെ കാണാന്‍ ത്രിലോകങ്ങളിലെ സര്‍വചരാചരങ്ങളും അണിനിരക്കുന്നതായാണ് ചിത്രീകരണം. അതുകഴിഞ്ഞ് അവിടത്തെ ലൈറ്റുഹൗസിലും പാറ തുരന്നുണ്ടാക്കിയ മണ്ടപങ്ങളിലുമൊക്കെ പോയി. IMG_3791IMG_3801
IMG_3802
IMG_3840
IMG_3869
IMG_3848 അവസാനമായി പോയത് പഞ്ച രഥങ്ങള്‍ കാണാനായിരുന്നു. ഒറ്റ കല്ലില്‍അഞ്ച് രഥങ്ങള്‍. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു.IMG_3903
മഹാബലിപുരത്തെ ഉദയം കാണാന്‍ പറ്റുന്ന വിധം എത്തുക, തിരുവാന്മിയൂരില്‍ നിന്ന് എപ്പോഴും മഹാബലിപുരത്തേക്ക് ബസ് ഉണ്ട്, താമ്പരത്ത് നിന്നാണെങ്കില്‍ അര മുക്കാല്‍ മണിക്കൂര്‍ കാത്തു നില്ക്കേണ്ടി വരും. ചെന്നൈ സിറ്റിബസില്‍ ഡെയിലി പാസ്‌ എടുക്കുന്നതാണുത്തമം. മലയാളികള്‍ക്കിഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും അവിടെ കിട്ടാന്‍ സാധ്യതയില്ല, അതിനാല്‍ വീട്ടില് നിന്നും പോതിഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഒരു ദിവസം മുഴുവന്‍ മഹാബലിപുരത്ത് ചിലവഴിക്കാന്‍ പറ്റുന്ന വിധം പോകുന്നതാണ് നല്ലത്.